Saturday, September 5, 2009
മുന്നൂറാന് യാത്രാ മംഗളങ്ങൾ
ജീവിതത്തിലെ വൈവിധ്യാനുഭവങ്ങളിലൊന്നായ പ്രവാസമവസാനിപ്പിച്ച് തിരികെ യാത്രയാവുന്ന ജിദ്ദ ബ്ലോഗേഴ്സ് കൂട്ടം അംഗവും. ജിദ്ദ മലയാള മാധ്യം രംഗത്തെ ശ്രദ്ധേയനുമായ മുഹമ്മദ് സാദിഖിന് ജിദ്ദ മലയാളം ബ്ലോഗ്ഗ് കൂട്ടത്തിന്റെ മംഗളാശംസകൾ
Monday, February 16, 2009
ഇരുവഴിഞ്ഞി
ഇരുവഴിഞ്ഞി
എന്റെ
പതിയ ബ്ലോഗാണ്.
ആദ്യ പോസ്‌റ്റ്
അഗ്രിഗേറ്ററില്‍ വന്നിരുന്നു.
രണ്ടാമത്തേത് വന്നില്ല.
എന്താണെന്നറിയില്ല.
ഇതിലെ ചെന്നാല്‍ കാണാം.
എന്റെ
പതിയ ബ്ലോഗാണ്.
ആദ്യ പോസ്‌റ്റ്
അഗ്രിഗേറ്ററില്‍ വന്നിരുന്നു.
രണ്ടാമത്തേത് വന്നില്ല.
എന്താണെന്നറിയില്ല.
ഇതിലെ ചെന്നാല്‍ കാണാം.
Friday, January 16, 2009
പ്രേമക്കത്ത്
വഴിയിൽ കാഴ്ച അവസാനിക്കുന്നേടത്ത് കണ്ണ് തെറ്റാതെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി. അല്പം അകലെ ഇറക്കം ഇറങ്ങി വരുന്ന ചെമ്മൺ പാതയിൽ ഒരു പാദസരത്തിന്റെ കിലുക്കം കേൾക്കാൻ, ചിരിക്കുമ്പോൾ നുണക്കുഴിവിരിയുന്ന സ്വർണ്ണ നിറമുള്ള മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ കരിവളയിട്ട കൈകൾകൊണ്ട് മെല്ലെ ഒപ്പിയെടുക്കുന്നത് കാണാൻ, പുറത്ത് കെട്ടിവെച്ച പുസ്ഥക കെട്ടുക്കെട്ടുകളിൽ ആയാസപ്പെട്ട് കൂട്ടുകാരികളോട് സല്ലപിച്ച് ഒരു ചെറുപുഞ്ചിരിയുമായി തന്നെ കടന്ന് പോകുന്നത്.....
തുടർന്ന് വായിക്കുക
തുടർന്ന് വായിക്കുക
Tuesday, January 13, 2009
അമ്മ, ഉമ്മ
തങ്കരാജിന് നന്നായി വിശക്കുന്നുണ്ടായിരുന്നു.
എന്നിട്ടും അമ്മ വിളമ്പി വെച്ച ചോറുണ്ണാന്‍ തങ്കരാജ് കൊതിച്ചില്ല.
അമ്മക്ക് വിശക്കുന്നുണ്ടാകും. അമ്മയുടെ വിശപ്പായിരുന്നു അവന്റെ പ്രശ്‌നം.
ആ വിശപ്പ് അവന്റെ വിശപ്പിനേക്കാളേറെ അവനെ വേദനിപ്പിക്കുന്നു.
പെറ്റ വയറിന്റെ കത്തല്‍ അവന്‍ അറിയുന്നുണ്ട്.
പത്തു മാസം തന്നെ ചുമന്ന വയറിനെ വിശപ്പ് കൊല്ലുകയാകും.
അമ്മക്ക് മൂന്ന് നേരം നല്ല ഭക്ഷണം കൊടുക്കാനാണല്ലോ അവന്‍ കടല്‍ കടന്നു പോന്നത്.
സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും എല്ലാ മരുന്നും പുറത്തു നിന്ന് വാങ്ങണം.
റാവുത്തറുടെ ഇഷ്‌ടികക്കളത്തില്‍, കൂലിവേല ചെയ്‌ത് തളര്‍ന്ന
ആ ശരീരത്തിന്റെ അവസാനത്തെ ആക്കങ്ങളേയും രോഗം ഞെക്കിപ്പിഴിയുന്നുണ്ടാകും.
അന്നന്നത്തെ കൂലി കൊണ്ട് പട്ടിണിക്കിടാതെ തന്നെ പോറ്റിയ അമ്മക്ക്
ഒരു നേരത്തെ മരുന്നിനെങ്കിലും നാല് കാശ് അയക്കാന്‍ പറ്റുന്നില്ലല്ലോ.
പ്രവാസികളായ രണ്ട് മക്കളുടേയും അമ്മ/ഉമ്മയെ കുറിച്ചുള്ള
അവരുടെ വേദനകളുടേയും കഥ -അല്ല അനുഭവം.
ഇവിടെ വായിക്കുക
എന്നിട്ടും അമ്മ വിളമ്പി വെച്ച ചോറുണ്ണാന്‍ തങ്കരാജ് കൊതിച്ചില്ല.
അമ്മക്ക് വിശക്കുന്നുണ്ടാകും. അമ്മയുടെ വിശപ്പായിരുന്നു അവന്റെ പ്രശ്‌നം.
ആ വിശപ്പ് അവന്റെ വിശപ്പിനേക്കാളേറെ അവനെ വേദനിപ്പിക്കുന്നു.
പെറ്റ വയറിന്റെ കത്തല്‍ അവന്‍ അറിയുന്നുണ്ട്.
പത്തു മാസം തന്നെ ചുമന്ന വയറിനെ വിശപ്പ് കൊല്ലുകയാകും.
അമ്മക്ക് മൂന്ന് നേരം നല്ല ഭക്ഷണം കൊടുക്കാനാണല്ലോ അവന്‍ കടല്‍ കടന്നു പോന്നത്.
സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും എല്ലാ മരുന്നും പുറത്തു നിന്ന് വാങ്ങണം.
റാവുത്തറുടെ ഇഷ്‌ടികക്കളത്തില്‍, കൂലിവേല ചെയ്‌ത് തളര്‍ന്ന
ആ ശരീരത്തിന്റെ അവസാനത്തെ ആക്കങ്ങളേയും രോഗം ഞെക്കിപ്പിഴിയുന്നുണ്ടാകും.
അന്നന്നത്തെ കൂലി കൊണ്ട് പട്ടിണിക്കിടാതെ തന്നെ പോറ്റിയ അമ്മക്ക്
ഒരു നേരത്തെ മരുന്നിനെങ്കിലും നാല് കാശ് അയക്കാന്‍ പറ്റുന്നില്ലല്ലോ.
പ്രവാസികളായ രണ്ട് മക്കളുടേയും അമ്മ/ഉമ്മയെ കുറിച്ചുള്ള
അവരുടെ വേദനകളുടേയും കഥ -അല്ല അനുഭവം.
ഇവിടെ വായിക്കുക
Subscribe to:
Posts (Atom)